ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഭര്‍ത്താവിന്റെ പേര്‌ ചേര്‍ത്ത്‌ വിളിക്കല്‍


വിവാഹാനന്തരം സ്‌ത്രീയുടെ പേരിനോടു കൂടി ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കുകയും അങ്ങനെ വിളിക്കപ്പെടുകയും ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയിലും ഇന്ന്‌ വ്യാപകമാണ്‌. ഈ രൂപത്തില്‍ പേര്‌ വിളിക്കപ്പെടുന്നത്‌ ഖുര്‍ആനിനും സുന്നത്തിനും എതിരാവുമോ?
പി സാബിറ, കുമരനെല്ലൂര്‍

ഒരാളെ അയാളുടെ യഥാര്‍ഥ പിതാവല്ലാത്തവരിലേക്ക്‌ ചേര്‍ത്തുവിളിക്കുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്‌. 33:4,5 സൂക്തങ്ങള്‍ നോക്കുക. ദത്തുപുത്രന്മാരെ അവരുടെ രക്ഷിതാക്കളിലേക്ക്‌ സ്വന്തം മക്കളെന്ന പോലെ ചേര്‍ത്തുവിളിക്കുന്നതാണ്‌ ഈ സൂക്തത്തില്‍ വിലക്കിയിട്ടുള്ളത്‌. ഹദീസ്‌ ഗ്രന്ഥങ്ങളിലും മറ്റും പുരുഷന്മാരെയും സ്‌ത്രീകളെയും ഒരുപോലെ അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയാണ്‌ അധികവും കാണുന്നത്‌. തിരിച്ചറിയേണ്ട ആവശ്യത്തിനു വേണ്ടി സ്‌ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയും ഹദീസ്‌-ചരിത്ര ഗ്രന്ഥങ്ങളില്‍ ചുരുക്കത്തില്‍ കാണാവുന്നതാണ്‌. എന്നാല്‍ ഫാത്വിമാ മുഹമ്മദ്‌, ആഇശാഖാലിദ്‌ പോലെയുള്ള പ്രയോഗങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. എന്നാലും ഈ രീതിയില്‍ പേര്‍ വിളിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. കാരണം, അല്ലാഹുവോ റസൂലോ(സ) അത്‌ വിലക്കിയിട്ടില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers