ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സിഹ്‌ര്‍ എന്തുകൊണ്ട് വിരോധിച്ചു?

'സിഹ്‌റിനെ ഇസ്‌ലാം മഹാപാപമായി പരിഗണിക്കുന്നു. അതിനെ നിഷിദ്ധമായി കാണുന്നു. സിഹ്‌ര്‍ ഫലിക്കുമെന്നും, അതിന്‍ യാഥാര്‍ഥ്യമുണ്ടെന്നും ഇത് വ്യക്തമാക്കുന്നില്ലേ?'

അടിസ്ഥാനരഹിതമായ ഒരു ദുര്‍ബല പുല്‍ക്കൊടി മാത്രമാണിത്. ഇസ്‌ലാം ഏറ്റവും വലിയ മഹാപാപമായി കാണുന്നത് ശിര്‍ക്കിനെയാണ്. ഇതുകൊണ്ട് ഇവര്‍ ശിര്‍ക്കിന്‍ യാഥാര്‍ഥ്യമുണ്ടെന്ന് പറയുമോ? യഥാര്‍ഥത്തില്‍ യാഥാര്‍ഥ്യമുള്ളത് ഏകദൈവത്തിന്‍ മാത്രമാകുന്നു. എന്നാല്‍ മനുഷ്യന്റെ വിശ്വാസത്തില്‍ ബഹുദൈവങ്ങളുണ്ട്. അവന്റെ പ്രവൃത്തിയില്‍ ബഹുദൈവാരാധനയുമുണ്ട്. അതിനാല്‍ ഇസ്‌ലാം ഈ മിഥ്യാ സങ്കല്‍പത്തെ മഹാപാപമായി കാണുകയും വിരോധിക്കുകയും ചെയ്തു. ഇതുപോലെ തന്നെയാണ് സിഹ്‌റിന്റെ അവസ്ഥയും. മനുഷ്യന്റെ വികലമായ വിശ്വാസത്തില്‍ കൂടോത്രമുണ്ട്. പ്രവൃത്തിയിലും ഉണ്ട്. ദുര്‍ബലവിശ്വാസികള്‍ക്ക് ഇത് ഫലിക്കുകയും ചെയ്യും. അവരെ സിഹ്‌ര്‍ കൊണ്ട് ഉപദ്രവിക്കാനും സാധിക്കും. ഇതൊരു മഹാവഞ്ചനയും ചതിയുമാണ്. മനുഷ്യന്റെ വിശ്വാസത്തെ ചൂഷണം ചെയ്യലുമാണ്. "അദൃശ്യകാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ; അഭൌതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനെ മാത്രമെ ഭയപ്പെടാന്‍ പാടുള്ളൂ" മുതലായ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ മായം ചേര്‍ക്കലാണത്. അനര്‍ഹമായ നിലക്കും അടിസ്ഥാനരഹിതമായ നിലക്കും മറ്റുള്ളവരുടെ ധനം ഭക്ഷിക്കലാണ്. ഇവയെല്ലാമാണ് സിഹ്‌റിനെ ഇസ്‌ലാം മഹാപാപമായി കണക്കാക്കാന്‍ കാരണം‌. ബുദ്ധി ഉപയോഗിക്കുവാന്‍ പാടില്ലെന്നു പറയുന്ന പുരോഹിതന്മാര്‍ക്ക് ഇതൊന്നും ഗ്രഹിക്കുവാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: "നീ പറയുക: ഇതാണ് എന്റെ മാര്‍ഗം. ഞാന്‍ അല്ലാഹുവിലേക്ക് വ്യക്തമായ തെളിവോടെ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും." (വിശുദ്ധ ക്വുര്‍ആന്‍. 12:108) വ്യക്തമായ തെളിവുകള്‍ എന്നതിനെ ഇബ്‌നുകസീര്‍ വ്യാഖ്യാനിക്കുന്നത് കാണുക:"ഭുദ്ധിപരവും ശറഇയ്യുമായ തെളിവുകള്‍ കൊണ്ട്." (ഇബ്‌നുകസീര്‍ 2644) അല്ലാഹു പറയുന്നു: " ബുദ്ധി ഉപയോഗിക്കാത്തവരുടെമേല്‍ അവന്‍ (അല്ലാഹു) മ്ളേച്ഛത വരുത്തി വെക്കുന്നതാണ്." (വി. ക്വു. 10:100) വിശ്വാസ പരമായും കര്‍മ്മപരമായും സര്‍വമ്ളേച്ഛതയും ബാധിക്കുക ബുദ്ധി ഉപയോഗിക്കാത്ത സ്ത്രീ-പുരുഷന്മാരെയാണെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. ജാബിര്‍ (റ) നിവേദനം: നബി(സ്വ) അരുളി: മനുഷ്യന്റെ നിലനില്പ് അവന്റെ ബുദ്ധിയാണ്. ബുദ്ധിയില്ലാത്തവന് മതവും ഇല്ല." (ബൈഹഖി, 4644) പരിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സൂക്തങ്ങള്‍ ഈ ആശയത്തെ ബലപ്പെടുത്തുന്നു.



കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍, 'യുവത' പ്രസിദ്ധീകരിച്ച, എ അബ്ദുസ്സലാം സുല്ലമിയുടെ 'ജിന്ന് പിശാച് സിഹ്‌ര്‍ വിശ്വാസവും അന്ധവിശ്വാസവും' എന്ന കൃതി കാണുക.

അനല്‍‌ഹഖും‌ അദ്വൈതവും


“വിയോജന ശബ്ദങ്ങള്‍ ‌മതത്തെ ചലനാത്മകമാക്കുന്നു. അവയെ പുനര്‍‌നിര്‍‌മിക്കുന്നു... ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോഴും വ്യത്യസ്തമല്ല സ്ഥിതി. മനുഷ്യനുപുറത്തുനില്‍‌കുന്ന ദൈവത്തെ കുറിച്ച് സം‌സാരിച്ച ആദ്യകാല ഇസ്‌ലാമിക ദാര്‍‌ശനികരില്‍‌ നിന്നും‌ വ്യത്യസ്ഥമായി അനല്‍‌ഹഖ് (ഞാനാണ് സത്യം) എന്ന സിദ്ധാന്തത്തിലൂടെ മനുഷ്യനകത്ത് നില്‍‌‌കുന്ന ദൈവത്തെ കുറിച്ച് സം‌സാരിച്ച മന്‍സൂര്‍‌ ഹല്ലാജ് ഒരു നവ ഇസ്‌ലാം വിളം‌ബരം‌ ചെയ്തു.” (പ്രൊഫ. ഹമീദ് ചേന്നമം‌ഗല്ലൂര്‍‌, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 സപ്തം‌ബര്‍‌ 25)

അനല്‍‌ഹഖ് എന്ന സിദ്ധാന്തവും‌ അദ്വൈതവിശ്വാ‍സവും‌ ഒന്നുതന്നെയോ? എന്താണ് ഇതുകൊണ്‍‌ട് അര്‍‌ഥമാക്കുന്നത്? മനുഷ്യനകത്തുതന്നെ ദൈവത്തെ കണ്‍‌ടെത്താനുള്ള ശ്രമം‌ ഇസ്‌ലാം‌ മുന്നോട്ട് വെക്കുന്ന ദൈവവിശ്വാസത്തെ സം‌ബന്ധിച്ച യാഥാര്‍‌ഥ്യങ്ങളുമായി യോജിക്കുമോ? അത്ഥരം‌ ഒരന്വേഷണം‌ മതത്തെ പുനര്‍‌നിര്‍‌മിക്കലാകുമോ?


---അബൂ അഫ്‌റാ‍അ് അത്തോളി.


വിവിധജനസമൂഹങ്ങളില്‍‌ മതത്തെ സം‌ബന്ധിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടുകള്‍‌ നിലനിന്നിട്ടുണ്‍‌ട്. ആത്യന്തിക വിശകലനത്തില്‍‌ ആ കാഴ്ചപ്പാടുകളെ രണ്‍‌ട് ഇiനമായി തിരിക്കാം‌. ഒന്ന്, മനുഷ്യരുടെ വിശ്വാസവും‌ കര്‍‌മങ്ങളും‌ എങ്ങനെയായിരിക്കണമെന്നത് സം‌ബന്ധിച്ച് ലോകരക്ഷിതാവ് നല്‍കിയ മാര്‍‌ഗദര്‍‌ശനമാണ് മതം‌ എന്ന കാഴ്ചപ്പാട്. കാലാകാലങ്ങളില്‍‌ വിവിധ സമൂഹങ്ങളിലേക്ക് ലോകരക്ഷിതാവ് നിയോഗിച്ച ദൂതന്‍‌മാരും അവര്‍‌ക്കവന്‍‌ നല്‍‌കിയ വേദങ്ങളും‌ മുഖേനയാണ് ഈ മാര്‍‌ഗദര്‍‌ശനം‌ മാനവര്‍‌ക്ക് നല്‍‌കപ്പെട്ടത്. ദൈവിക മതത്തെ സം‌ബന്ധിച്ച ഈ കാഴ്ചപ്പാടനുസരീച്ച് അതില്‍‌ മാറ്റം‌ വരുത്താനോ കൂട്ടിച്ചേര്‍‌ക്കാനോ വെട്ടിച്ചുരുക്കാനോ മനുഷ്യര്‍‌ക്കാര്‍‌ക്കും‌ അവകാശമില്ല.

ദൈവത്തെയും‌ മനുഷ്യനെയും‌ പ്രപഞ്ചത്തെയും‌ സം‌ബന്ധിച്ച് ധിഷണാശാലികളായ മനുഷ്യര്‍‌ തന്നെ മനനം‌ നടത്തിയിട്ട് കണ്‍‌ടെത്തിയ ആശയങ്ങളുടെ സമുച്ചയമാണ് മതം‌‌ എന്നതാണ് രണ്‍‌ടാമത്തെ കാഴ്ച്ചപ്പാട്. ഈ കാഴ്ച്ചപ്പാടനുസരിച്ച് ഓരോ ചിന്തകനും‌ ഓരോ ബുദ്ധിജീവിക്കും‌ ഓരോ തരം‌ മതമുണ്‍‌ടാക്കാവുന്നതാണ്. വാഗ്മികളും‌ എഴുത്തുകാരും‌ അവതരിപ്പിക്കുന്ന മത ചിന്തകള്‍‌ സമാനവീക്ഷാഗതിക്കാര്‍‌ക്കിടയില്‍‌ കുറെയൊക്കെ പ്രചരിച്ചെന്നുവരും‌. പക്ഷേ, സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനത്താല്‍‌ ഉരുത്തിരിയുന്ന മത ചിന്തകള്‍‌ കാലമേറെ ചെല്ലുമ്പോള്‍‌ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് പതിവ്.

ഒന്നാമത്തെ കാഴ്ചപ്പാടനുസരിച്ച് രൂപം‌ കൊണ്‍‌ട മത സമൂഹങ്ങളിലും‌ കാലക്രമത്തില്‍‌ മനുഷ്യനിര്‍‌മിത മതങ്ങള്‍‌ നുഴഞ്ഞുകയറിയെന്നു വരാം‌. ദൈവിക ഗ്രന്ഥത്തെയും‌ പ്രവാചക വചനങ്ങളെയും‌ അവയുടെ യാ‍ഥാര്‍‌ഥ്യത്തിന് നേര്‍‌വിപരീതമായി വ്യാഖ്യാനിക്കാനുള്ള പ്രവണത വളരാനിടയുണ്‍‌ട്. അങ്ങനെ വളര്‍‌ന്നുവന്ന അനിസ്‌ലാമിക സിദ്ധാന്തമാണ് ‘സൂഫിസം.’ സ്രഷ്ടാവായ അല്ലാഹു മാത്രമാണ് ഇലാഹ് (ദൈവം‌‌) സൃഷ്ടികളൊന്നും‌ തന്നെ ഇലാഹ് എന്ന പദവിക്ക് അര്‍‌ഹരല്ല എന്നതാണ് ഇസ്‌ലാമിലെ ഏകദൈവവിശ്വാസം‌. ഇതിനെ അട്ടിമറിച്ചുകൊണ്‍‌ട് സ്രഷ്ടാവും‌ സൃഷ്ടിയും‌ രണ്‍‌ടല്ല ഒന്നുതന്നെയാണ് എന്നൊരു സിദ്ധാന്തം‌ മെനഞ്ഞുണ്‍‌ടാക്കുകയാണ് ‘സൂഫികള്‍‌’ ചെയ്തത്. ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു ഒഴികെ മറ്റൊരു ദൈവവും‌ ഇല്ല) എന്ന സത്യസാക്ഷ്യവചനത്തിന്‍റ്റെ അര്‍ഥം അവരുടെ ഭാഷ്യപ്രകാരം അല്ലാഹുവല്ലാത്തയാതൊരു ഉണ്മയും ഇല്ല അഥവാ ഉള്ളതെല്ലാം അല്ലാഹു തന്നെയാണ്‌ എന്നാകുന്നു. ഈ വിതണ്ഡവാദം തലക്കുപിടിച്ച പലര്‍ക്കും അനല്‍ഹഖ് (ഞാന്‍ തന്നെയാണ്‌ സാക്ഷാല്‍ സത്യം അഥവാ ദൈവം) എന്ന് വാദിക്കാന്‍ മടിയുണ്‍ടായില്ല. മനുഷ്യനകത്ത് ദൈവമുണ്‍ട് എന്നല്ല, മനുഷ്യന്‍ തന്നെ ദൈവത്തിന്‍റ്റെ മദ്വ്‌ഹര്‍ (മാനിഫെസ്റ്റേഷന്‍ - ബഹിര്‍പ്രകടനം) ആണെന്നാണ്‌ അനല്‍ഹഖ് എന്ന അദ്വൈദവാദത്തിലെത്തിയ സൂഫികള്‍ പറഞ്ഞത്.
'വഹ്ദത്തുല്‍ വുജൂദ്' എന്ന് അറ്ബിയില്‍ പേരുനല്‍കപ്പെട്ട സൂഫീ അദ്വൈദ പ്രകാരം ലോകത്തുള്ള എന്തൊന്നിനെ ആരാധിച്ചാലും അത് ഏക ദൈവാരാധന തന്നെയായിരിക്കും. സൂഫിസത്തിന്‍റ്റെ ചില മലയാളി വക്താക്കള്‍ തൌഹീദ് എന്നാല്‍ അദ്വൈദമാണെന്നുതന്നെ തെളിച്ചെഴുതിയിട്ടുണ്‍ട്. അവരുടെ ഭാഷയില്‍ ശിര്‍ക്ക് എന്നാല്‍ അല്ലാഹുവല്ലാത്ത ആരേയും ആരാധിക്കരുത് എന്ന് പറയുന്നതാണ്. കാരണം, അത് ഉണ്മയെ ആരാധിക്കപ്പെടേണ്‍ടതും ആരാധിക്കപ്പെട്ടുകൂടാത്തതുമായി വിഭജിക്കലാണല്ലോ. അതെ, മുഴുവന്‍ പ്രവാചകന്‍മാര്‍ക്കും അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പറഞ്ഞ തൌഹീദ് അദ്വൈദ സൂഫികളുടെ വാദപ്രകാരം ശിര്‍ക്കാണ്‌!!! ഇതിലും വലിയ അട്ടിമറി മതരംഗത്ത് വേറെ ഉണ്‍ടാവില്ല. ഇത് നവ ഇസ്‌ലാമല്ല, നവ കുഫ്‌റാണ്‌. അതുകൊണ്‍ട് തന്നെയാണ്‌ മര്‍ക്സിസ്റ്റുകള്‍ക്കും, ഫാഷിസ്റ്റുകള്‍ക്കും, സാമ്രാജ്യത്വ ശക്തികള്‍ക്കുമെല്ലാം ഒരു പോലെ സൂഫിസത്തോട് പ്രിയമേറുന്നത്.

കടപ്പാട്,
ശബാബ് വാരിക.

Followers -NetworkedBlogs-

Followers