ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്വലാത്ത്‌ പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രമോ?

പ്രവാചകന്റെ(സ) മേലുള്ള സ്വലാത്ത്‌ എല്ലാ സമയത്തും ചൊല്ലാന്‍ പറ്റുമോ? അതല്ല, പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നുണ്ടോ?
റഫീഖ്‌ പൂതപ്പാറ

വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ നബി(സ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലാന്‍ അഥവാ അദ്ദേഹത്തിന്‌ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കാന്‍ സത്യവിശ്വാസികളോട്‌ കല്‌പിച്ചിട്ടുണ്ട്‌. ഇത്‌ ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തിലേ ചൊല്ലാവൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. സാധാരണ നമസ്‌കാരങ്ങളില്‍ അത്തഹിയ്യാത്തിനു ശേഷവും മയ്യിത്ത്‌ നമസ്‌കാരത്തില്‍ രണ്ടാമത്തെ തക്‌ബീറിനു ശേഷവും സ്വലാത്ത്‌ ചൊല്ലാന്‍ ഹദീസുകളില്‍ നിര്‍ദേശമുണ്ട്‌. അതുപോലെ തന്നെ പ്രാര്‍ഥന തുടങ്ങുമ്പോഴും. നബി(സ)യുടെ പേര്‍ കേള്‍ക്കുമ്പോള്‍ സ്വലാത്ത്‌ ചൊല്ലണമെന്ന്‌ അവിടുന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. സ്വലാത്ത്‌ വര്‍ധിപ്പിക്കുന്നതിനെ നബി(സ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷെ, നബി(സ)യോ ശിഷ്യന്മാരോ സ്വലാത്ത്‌ ചൊല്ലാന്‍ പ്രത്യേക സദസ്സ്‌ സംഘടിപ്പിക്കുകയോ, സ്വലാത്ത്‌ വാര്‍ഷികം പോലുള്ള പരിപാടികള്‍ നടത്തുകയോ ചെയ്‌തിട്ടില്ല. അതൊക്കെ എതിര്‍ക്കപ്പെടേണ്ട നൂതനാചാരങ്ങളാകുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers