ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സകാത്ത് മുന്‍കൂറായി നല്കാമോ?

ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്കോ സകാത്ത് വിഹിതം ലഭിക്കല്‍ എത്രയും അനിവാര്യമായ ഒരു ഘട്ടത്തില്‍ ഒരു സകാത്ത് ദാതാവ് തന്റെ സകാത്ത് വിതരണ സമയം എത്തുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ടയില്‍ നിന്ന് ഒരു സംഖ്യ മുന്‍കൂറായി കൊടുക്കുന്നത് ശറഇല്‍ അനുവദനീയമാണോ? എങ്കില്‍ അപ്രകാരം വിതരണം ചെയ്യുന്ന സംഖ്യ ടിയാന്റെ നിര്‍ബന്ധ സകാത്ത് ബാധ്യതയിലേക്ക് വകയിരുത്തിക്കൂടേ?

മുഹമ്മദ് , മലപ്പുറം

 
സമയമാകുന്നതിന് മുമ്പ് സകാത്ത് മുന്‍കൂറായി നല്കാന്‍ അബ്ബാസി(റ)ന് നബി(സ) അനുവാദം നല്കിയതായി അലി(റ)യില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ട' എന്നൊന്നുണ്ടെതിന് പ്രബലമായ ഹദീസില്‍ തെളിവില്ല. പൊതുവായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാന്‍ സംവിധാനം ഉള്ളേടത്ത് സത്യവിശ്വാസികളെല്ലാം അവരുടെ സകാത്ത് മുഴുവന്‍ ആ സംവിധാനത്തിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. എന്നാല്‍ ഒരാളുടെ ഏറ്റവും അടുത്ത ദരിദ്രരായ ബന്ധുക്കള്‍ പൊതുവിതരണ മേഖലയുടെ പരിധിയില്‍ ഉള്‍പ്പെടുകയില്ലെങ്കില്‍ അവര്‍ക്കുവേണ്ടി ഒരു വിഹിതം നേരിട്ട് നല്കാവുന്നതാണ്. സകാത്ത് എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്ക് നല്കുന്നത് അയാള്‍ കൊടുക്കാന്‍ ബാധ്യസ്ഥമായ സകാത്തിലേക്ക് വകയിരുത്താം.

2 അഭിപ്രായങ്ങള്‍‌:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിജ്ഞാനപ്രദം...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിജ്ഞാനപ്രദം...

Followers -NetworkedBlogs-

Followers