ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വനിതാഖത്വീബിന്‌ സാധുതയുണ്ടോ?

ആമിനാവദൂദ്‌ എന്ന സ്‌ത്രീ വീണ്ടും ജുമുഅക്ക്‌ നേതൃത്വംനല്‌കി വാര്‍ത്തയിലിടം പിടിച്ചിരിക്കുകയാണല്ലോ. പുരുഷന്മാരടക്കമുള്ളവര്‍ പള്ളിയില്‍ ഉണ്ടായിരിക്കെ ഒരു സ്‌ത്രീപണ്ഡിത ജുമുഅക്ക്‌ നേതൃത്വംനല്‌കുക എന്നത്‌ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ സാധുതയര്‍ഹിക്കുന്നതാണോ?

ജെ എ അരീക്കോട്‌


സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന്‌ വിളിച്ച്‌ മുസ്ലിം സമൂഹം മുഴുവന്‍ അംഗീകരിക്കുന്ന മഹതികളാണല്ലോ പ്രവാചകപത്‌നിമാര്‍. ഇവരില്‍ ചിലര്‍ നബി(സ)യുടെ കാലശേഷം വര്‍ഷങ്ങളോളം ജീവിച്ചിട്ടുണ്ട്‌. അതുപോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ്‌ പ്രവാചകപുത്രി ഫാത്വിമ(റ). അവരും തിരുമേനിയുടെ കാലശേഷം ജീവിച്ചിരുന്നിട്ടുണ്ട്‌. എന്നാല്‍ ഇവരെയൊന്നും സ്വഹാബികള്‍ ഇമാമുകളോ ഖത്വീബുമാരോ ആയി നിയോഗിച്ചിട്ടില്ല. ആ മഹതികളാരും ആ സ്ഥാനങ്ങള്‍ അവകാശപ്പെട്ടിട്ടുമില്ല. അവരും പ്രവാചകശിഷ്യന്മാരെല്ലാവരും ആ സ്ഥാനങ്ങള്‍ പുരുഷന്മാരാണ്‌ വഹിക്കേണ്ടത്‌ എന്ന നിലപാടുകാരായിരുന്നു എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അക്കാലം മുതല്‍ സമീപകാലം വരെയും മുസ്ലിംലോകം തര്‍ക്കംകൂടാതെ അംഗീകരിച്ചുപോരുന്ന നിലപാടാണ്‌ പുരുഷന്മാര്‍ മാത്രം ഖത്വീബുമാരായിക്കൊണ്ട്‌ ജുമുഅ നമസ്‌കാരത്തിന്‌ നേതൃത്വംവഹിക്കുക എന്നത്‌. അതിന്‌ വിരുദ്ധമായ നിലപാട്‌ ഒരു കാരണത്താലും സാധൂകരിക്കപ്പെടാവുന്നതല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers