ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഹിജഡകളെക്കുറിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ലേ?


പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതലും ഹിജഡകളാണല്ലോ. ഇവര്‍ക്ക്‌ എതിര്‍ലിംഗത്തോട്‌ തീരെ ആഭിമുഖ്യം ഉണ്ടാവുകയില്ല എന്നാണതിന്‌ ശാസ്‌ത്രം കാരണം പറയുന്നത്‌. ലൂത്വിന്റെ(അ) ജനത ചെയ്‌തിരുന്നത്‌ അവര്‍ക്ക്‌ എതിര്‍ലിംഗത്തോട്‌ ആഭിമുഖ്യമുള്ളപ്പോള്‍ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ലൂത്വിന്റെ(അ) ജനതയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ ഹിജഡകളെക്കുറിച്ച്‌ ഖുര്‍ആനില്‍ വല്ല പരാമര്‍ശവുമുണ്ടോ? ഇല്ലെങ്കില്‍ ഹിജഡകള്‍ ചെയ്യുന്ന പ്രകൃതിവിരുദ്ധ ലൈംഗികതയെ തെറ്റ്‌ പറയാന്‍ എങ്ങനെ സാധിക്കും?
അമീന്‍ ചേന്നര-തിരൂര്‍

ഹിജഡകളുടെ എണ്ണം പല നാടുകളിലും വളരെ കുറവാണ്‌. ചില വന്‍ നഗരങ്ങളിലാണ്‌ അവരുടെ സാന്നിധ്യം കൂടുതലുള്ളത്‌. എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗികത ഇവര്‍ക്കിടയിലാണ്‌ കൂടുതലുള്ളതെന്ന്‌ തെളിയിക്കുന്ന പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ കണ്ടിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ വേണ്ടി വന്‍ പ്രകടനങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗം പുരുഷന്മാരോ സ്‌ത്രീകളോ തന്നെയാണ്‌. ലൂത്വ്‌ നബി(അ)യുടെ കാലത്തെ സ്വവര്‍ഗരതിക്കാര്‍ ഹിജഡകളായിരുന്നുവെന്നതിന്‌ തെളിവൊന്നുമില്ല.

അല്ലാഹു മനുഷ്യരെ സൃഷ്‌ടിച്ചിട്ടുള്ളത്‌ പുരുഷന്‍, സ്‌ത്രീ എന്നീ രണ്ടു വിഭാഗങ്ങളായിത്തന്നെയാണെന്നത്രെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. നപുംസകത്വം ഒരു ലൈംഗിക വൈകല്യം മാത്രമാണ്‌. എല്ലാ ഹിജഡകളും ലൈംഗികഘടനയ്‌ക്ക്‌ അപൂര്‍ണതയോ വൈകല്യമോ സംഭവിച്ചവരാണ്‌. ചിലരില്‍ പുരുഷത്വം അപൂര്‍ണരൂപത്തിലുണ്ടാകും. ചിലരില്‍ സ്‌ത്രീത്വം അപൂര്‍ണ രൂപത്തിലുണ്ടാകും. മതവിധികളുടെ കാര്യത്തില്‍, പുരുഷഭാവം മുന്നിട്ടു നില്‌ക്കുന്നവരെ പുരുഷന്മാരായും സ്‌ത്രൈണ ഭാവം മുന്നിട്ടു നില്‌ക്കുന്നവരെ സ്‌ത്രീകളായും ഗണിക്കണമെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇക്കാലത്ത്‌ ശസ്‌ത്രക്രിയ മുഖേന ഈ അപൂര്‍ണത മാറ്റി അവരെ യഥാര്‍ഥ പുരുഷന്മാരോ സ്‌ത്രീകളോ ആക്കിത്തീര്‍ക്കുക സാധ്യമാണ്‌. ചില പ്രദേശങ്ങളിലുള്ളവര്‍ പൊതുവെ ഇതിനെക്കുറിച്ച്‌ ബോധവാന്മാരല്ലാത്തതു കൊണ്ടാണ്‌ അവിടെ ഹിജഡകള്‍ കൂടുതലായി കാണപ്പെടുന്നത്‌. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നുപുംസകങ്ങള്‍ക്കും അത്‌ നിഷിദ്ധം തന്നെയാണ്‌. നപുംസകത്വം എന്ന പ്രതിഭാസത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടില്ല.

2 അഭിപ്രായങ്ങള്‍‌:

KUTTY said...

How islamic would handle the problem of transgenders? Leave homosexualists. This is a community with considerable population. There may also exist transgenders with both the traits balanced. What can we say the marriage among those people? Will they marry a men or a women?

തെളിച്ചം മാസിക said...

എന്തെങ്കിലും വിവരം കിട്ടിയാല് അറിയിക്കണേ.............

Followers -NetworkedBlogs-

Followers