ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അല്ലാഹുവിന്റെ സംസാരം ആരിലൂടെ?

അല്ലാഹുവിന്റെ സംസാരം ആരിലൂടെ

എന്‍ എം എറവറാംകുന്ന്‌

പ്രവാചകന്മാരുടെ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ സംസാരം പ്രവാചകന്മാരിലൂടെയായിരുന്നു. എന്നാല്‍ അന്ത്യപ്രവാചകനു ശേഷം അല്ലാഹുവിന്റെ സംസാരം ആരു മുഖേനയാണ്‌? ഒരു ഖാദിയാനി സുഹൃത്തിന്റെ ചോദ്യമാണിത്‌. `മുസ്‌ലിം' എന്തുപറയുന്നു?

മീര്‍സാഗുലാം പ്രവാചകനാണെന്ന്‌ സങ്കല്‌പിച്ചാല്‍ പോലും മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം മീര്‍സയുടെ രംഗപ്രവേശം വരെയുള്ള കാലത്ത്‌ അല്ലാഹു ആരിലൂടെയാണ്‌ സംസാരിച്ചത്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ടല്ലോ. അതുപോലെ തന്നെ മീര്‍സയുടെ കാലം മുതല്‍ വര്‍ത്തമാനകാലം വരെ അല്ലാഹുവിന്റെ സംസാരം ആരു മുഖേനയാണ്‌ എന്നൊരു ചോദ്യവും ഉന്നയിക്കപ്പെടാമല്ലോ. മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം മീര്‍സാ പ്രവാചകത്വവാദവുമായി രംഗത്തുവരുന്നതുവരെ മറ്റേതെങ്കിലും പ്രവാചകനിലൂടെ അല്ലാഹു ലോകരോട്‌ സംസാരിച്ചിരുന്നുവെന്ന്‌ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ. മീര്‍സയുടെ ശേഷമുള്ള സ്ഥിതിയും അതുപോലെ തന്നെ.

മുഹമ്മദ്‌ നബി(സ) അവസാനത്തെ പ്രവാചകനാണെന്ന്‌ ഏതെങ്കിലും പണ്ഡിതനോ പണ്ഡിതസംഘടനയോ പറഞ്ഞുണ്ടാക്കിയതല്ല. വിശുദ്ധ ഖുര്‍ആനില്‍ (33:40) അല്ലാഹു തന്നെ പറഞ്ഞതാണ്‌. ``എനിക്ക്‌ ശേഷം യാതൊരു പ്രവാചകനുമില്ല'' എന്ന്‌ മുഹമ്മദ്‌ നബി(സ) തന്നെ വ്യക്തമാക്കിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. ഖുര്‍ആനിനെയും നബിവചനങ്ങളെയും എതിര്‍ക്കാന്‍ വേണ്ടിയാണ്‌ ഖാദിയാനികള്‍ അല്ലാഹു ഇപ്പോള്‍ മൗനിയാണോ എന്ന കുയുക്തി ചോദ്യമുന്നയിക്കുന്നത്‌. അല്ലാഹു മലക്കുകള്‍ ഉള്‍പ്പെടെയുള്ള സൃഷ്‌ടികളോട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ സംസാരിക്കുമെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers