ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇസ്‌ലാം: മാര്‍ക്‌സിസം സംവാദം

എണ്‍പതുകളിലും തൊണ്ണൂറുകളിലം കേരളത്തില്‍ ഇസ്‌ലാം, മാര്‍ക്‌സിസം വിഷയത്തിലുള്ള സംവാദങ്ങള്‍ നിരന്തരമായി നടക്കാറുണ്ടായിരുന്നു. അങ്ങനെയൊരു സംവാദം നടക്കേണ്ടതില്ലാത്ത എന്ത്‌ സവിശേഷമായ സാഹചര്യമാണ്‌ അന്നത്തേതില്‍ നിന്നും വ്യത്യസ്‌തമായി ഇന്നിനുള്ളത്‌?
ഇ കെ ശൗക്കത്തലി ഓമശ്ശേരി

ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റുകള്‍ പ്രത്യയശാസ്‌ത്രത്തെപ്പറ്റി പൊതുവെ പ്രസംഗിക്കാറില്ല. മറ്റു രാഷ്‌ട്രീയക്കാരെ പോലെ തന്നെ അവരും ഇപ്പോള്‍ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം തന്നെയാണ്‌ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നല്ലതെന്ന്‌ തോന്നുന്നത്‌ ഭൂരിപക്ഷപ്രീണനമാണെങ്കില്‍ ആ ലൈനില്‍ നീങ്ങും. ന്യൂനപക്ഷ പ്രീണനം കൊണ്ട്‌ ഗുണംകിട്ടുമെന്ന്‌ തോന്നിയാല്‍ ആ വഴിക്കും നീങ്ങും. മാര്‍ക്‌സോ ലെനിനോ എന്ത്‌ പറഞ്ഞുവെന്ന്‌ ഇതിനിടയില്‍ ആരും ശ്രദ്ധിക്കാറില്ല. വൈരുധ്യാത്മക ഭൗതിക വാദം, ചരിത്രപരമായ ഭൗതികവാദം തുടങ്ങിയ മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ മിക്കവാറും വിസ്‌മരിക്കപ്പെട്ടുവെന്നാണ്‌ തോന്നുന്നത്‌. ഇതാണ്‌ ഇസ്‌ലാം-മാര്‍ക്‌സിസം സംവാദത്തിന്‌ മുസ്‌ലിം സംഘടനകള്‍ വലിയ താല്‌പര്യം കാണിക്കാത്തതിന്റെ കാരണം. ഭരണത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന്‌ പരമാവധി പണം സമ്പാദിച്ച്‌ അടിപൊളി ജീവിതം നയിക്കുക എന്നതാണ്‌ ഇപ്പോള്‍ എല്ലാ രാഷ്‌ട്രീയക്കാരുടെയും ലക്ഷ്യം. അധസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടി വകയിരുത്തുന്ന പണത്തിന്റെ അധിക ഭാഗവും ആവിയായി പോകുന്നത്‌ പ്രത്യയശാസ്‌ത്രങ്ങള്‍ക്കു മീതെ അടിപൊളി ഭ്രമം സ്ഥാനം പിടിച്ചതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ഇസ്‌ലാം-അടിപ ൊളി സംവാദത്തെക്കുറിച്ച്‌ ആലോചിക്കേണ്ട സമയമാണെന്ന്‌ തോന്നുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers