ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കുടുംബശ്രീ അംഗത്വവും ബാങ്ക്‌ലോണും


ഞാന്‍ ഒരു കുടുംബശ്രീ പ്രവര്‍ത്തകയാണ്‌. ഞങ്ങളുടെ കുടുംബശ്രീ യൂനിറ്റിന്‌ ബാങ്ക്‌ വായ്‌പയായി സഹായം നല്‍കുന്ന ഒരു പദ്ധതിയുണ്ട്‌. ഇതിന്‌ യൂനിറ്റിലെ എല്ലാ അംഗങ്ങളും ഒപ്പ്‌ വെക്കണം. ഒരു മുസ്‌ലിമായ ഞാന്‍ ഒപ്പ്‌ വെക്കാത്തതുകൊണ്ട്‌ ഒരുകൂട്ടം ആളുകള്‍ക്ക്‌ സഹായം കിട്ടാതെ പോവുന്നു. ഒപ്പിട്ടാല്‍ ഞാന്‍ പലിശക്ക്‌ സാക്ഷി നില്‍ക്കുന്നയാളാകും. ഞാന്‍ ഒപ്പിടാത്തതുകൊണ്ട്‌ മുസ്‌ലിമായ വ്യക്തികള്‍ സമൂഹ നന്മക്ക്‌ തടസ്സം നില്‍ക്കുന്നവരാണ്‌ എന്ന ധാരണ വരുന്നു. എന്താണ്‌ ചെയ്യേണ്ടത്‌?

ഉമ്മു ഇബ്‌നു അബ്‌ദുര്‍റഹ്‌മാന്‍ (പുത്തൂര്‍)

കടുത്ത സാമ്പത്തിക പ്രയാസംകൊണ്ടും പലിശരഹിത വായ്‌പ ലഭ്യമല്ലാത്തതുകൊണ്ടും നിര്‍ബന്ധിതാവസ്ഥയിലാണ്‌ ഒരാള്‍ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ശ്രമിക്കുന്നതെങ്കില്‍ അപേക്ഷാഫോറത്തില്‍ സാക്ഷിയായി ഒപ്പിടുന്നതില്‍ തെറ്റില്ല. അത്യാവശ്യമില്ലാതെ, ലോണ്‍കിട്ടും എന്നതുകൊണ്ട്‌ മാത്രം അപേക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടി സാക്ഷിയാകുന്നത്‌ നബിവചനത്തില്‍ വിലക്കിയിട്ടുള്ള `പലിശയ്‌ക്ക്‌ സാക്ഷ്യം വഹിക്കല്‍' എന്ന വകുപ്പിലാണ്‌ ഉള്‍പ്പെടുക. കിട്ടുന്നത്ര ലോണ്‍ വാങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം പെരുകുന്ന കാലത്ത്‌ എല്ലാ ലോണും സമൂഹനന്മയ്‌ക്ക്‌ ഉപകരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌. പാവപ്പെട്ടവരെ സഹായിക്കുകയാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക്‌ പലിശയില്ലാത്ത സഹായം നല്‍കുകയല്ലേ വേണ്ടത്‌? ഹറാമായ കാര്യങ്ങളില്‍ സഹകരിക്കുന്ന കൂട്ടായ്‌മകളില്‍ നിന്ന്‌ അകന്നുനില്‍ക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്ക്‌ അവന്‍ ഐശ്വര്യം നല്‍കുമെന്ന്‌ പ്രതീക്ഷിക്കാം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers