ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വാണിജ്യവിളകളുടെ സകാത്ത്‌


റബര്‍, കാപ്പി, ചായ തുടങ്ങിയ വാണിജ്യവിളകള്‍ക്ക്‌ ഏതളവിലാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌? ഈ ഉത്‌പന്നങ്ങള്‍ എത്രത്തോളം ഉണ്ടായാലാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌?
എ അബ്‌ദുര്‍റഹ്‌മാന്‍  -കാലടി

ഇവയില്‍നിന്നുള്ള ആദായം 590 ഗ്രാം വെള്ളിയുടെ വിലയ്‌ക്കുള്ളത്രയോ അതിലധികമോ ഉണ്ടെങ്കില്‍ ആദായത്തിന്റെ പത്ത്‌ ശതമാനം നല്‌കുകയാണ്‌ വേണ്ടത്‌. ഇവ വിറ്റുകിട്ടുന്ന പണമാണ്‌ നാം ഉപജീവനത്തിന്‌ എടുക്കുന്നത്‌ എന്നതിനാലാണ്‌ വെള്ളിയുടെ അഥവാ നാണയത്തിന്റെ പരിധി ഇതിന്‌ ബാധകമാക്കാമെന്ന്‌ കരുതുന്നത്‌. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ നബി(സ) നിശ്ചയിച്ച സകാത്ത്‌ വിഹിതം പത്ത്‌ ശതമാനമായതുകൊണ്ടാണ്‌ ഇവയ്‌ക്കും ആ വിഹിതം നല്‌കണമെന്ന്‌ പറയുന്നത്‌. കൃഷിക്ക്‌ ജലസേചനവും വളംചേര്‍ക്കലും അനിവാര്യമാണെങ്കില്‍ അഞ്ചുശതമാനം സകാത്ത്‌ നല്‌കിയാല്‍ മതി.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers